<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-33215982</id><updated>2011-04-21T12:13:23.623-07:00</updated><title type='text'>ചര്‍ച്ചാവേദി</title><subtitle type='html'>കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://charchavedi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default?max-results=100'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-33215982.post-117065826287143556</id><published>2007-02-04T22:45:00.000-08:00</published><updated>2007-02-14T02:03:28.270-08:00</updated><title type='text'>സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു</title><content type='html'>തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.വികസന രംഗത്ത്‌ വന്‍ കുതിപ്പാവുമെന്ന്‌ കരുതപ്പെടുന്ന കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ദുബായ്‌ കമ്പനിയായ ടീകോം അംഗീകരിക്കാന്‍ തയ്യാറായതിനെത്തുടര്‍ന്നാണിത്‌. ബുധനാഴ്ച തിരുവനന്തപുരത്ത്‌ നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ സംബന്ധിച്ച്‌ തീരുമാനമാകും. എത്രയും പെട്ടെന്ന്‌ കരാര്‍ ഒപ്പിട്ട്‌ പണി തുടങ്ങണമെന്ന നിലപാടാണ്‌ ഇരുപക്ഷത്തിനുമുള്ളത്‌.&lt;br /&gt;&lt;br /&gt;കരാറിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ മുഴുവന്‍ പൊളിച്ചെഴുതിക്കൊണ്ടാണ്‌ പുതിയ ധാരണാപത്രം തയ്യാറായിട്ടുള്ളത്‌. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്‌.അച്യുതാനന്ദന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. തന്നെ 'വികസന വിരോധി' എന്ന്‌ വിളിച്ചവര്‍ക്കുള്ള മറുപടിയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയിലൂടെ വി.എസ്‌.നല്‍കുന്നത്‌. കേരളത്തിനുണ്ടാകുമായിരുന്ന കോടികളുടെ നഷ്ടം ടീകോമിനെ വരുതിയിലാക്കുക വഴി മുഖ്യമന്ത്രി ഒഴിവാക്കിയെന്ന അഭിപ്രായവും ഐ.ടി. രംഗത്തെ പ്രമുഖര്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കാം, മേഖലയില്‍ കുത്തകാവകാശം നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാണ്‌ ടീകോമിനെ യു.ഡി.എഫ്‌. കേരളത്തിലേക്ക്‌ ക്ഷണിച്ചത്‌. എന്നാല്‍, പുതിയ ധാരണയനുസരിച്ച്‌ ടീകോമിന്‌ ഇന്‍ഫോപാര്‍ക്കും കുത്തകാവകാശവും ലഭിക്കില്ല. ഇന്‍ഫോപാര്‍ക്കിന്റെ വില ഒമ്പത്‌ ശതമാനം ഓഹരിയാക്കി നല്‍കാമെന്നാണ്‌ കഴിഞ്ഞ സര്‍ക്കാരിനോട്‌ ടീകോം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക്‌ നല്‍കാതെ തന്നെ ഓഹരി പങ്കാളിത്തം 26 ശതമാനമായി ഉയര്‍ന്നു.&lt;br /&gt;&lt;br /&gt;സ്മാര്‍ട്ട്‌ സിറ്റിയിലെ ഓഹരി പങ്കാളിത്തം, ഭൂമിയുടെ വില തുടങ്ങിയവ സംബന്ധിച്ച ഭിന്നതയാണ്‌ ധാരണയ്ക്ക്‌ ഇത്രയും കാലം തടസ്സമായിരുന്നത്‌. ഒമ്പത്‌ ശതമാനം ഓഹരിയേ നല്‍കാനാവൂ എന്ന്‌ ടീകോം പറഞ്ഞപ്പോള്‍ 26 ശതമാനം കിട്ടിയേ മതിയാകൂ എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. കരാര്‍ ഒപ്പിടുമ്പോള്‍ 16 ശതമാനവും അഞ്ചുവര്‍ഷത്തിനുശേഷം ബാക്കി 10 ശതമാനവും ഓഹരി സര്‍ക്കാരിന്‌ നല്‍കാമെന്ന്‌ ടീകോം സമ്മതിച്ചതോടെ മഞ്ഞുരുകി. ടീകോമിന്‌ നല്‍കുന്ന 246 ഏക്കര്‍ ഭൂമിയുടെ വിലയായി യു.ഡി.എഫ്‌. 26 കോടി നിശ്ചയിച്ചിരുന്നത്‌ ഇപ്പോള്‍ 104 കോടിയായി. ഭൂമി വിലയായി സര്‍ക്കാര്‍ 81 കോടിയാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. ഭൂമി ഏറ്റെടുക്കല്‍ വേളയില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നതിലും 13 കോടി രൂപ അധികം ചെലവായതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ വില 130 കോടിയാക്കി ഉയര്‍ത്തി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാറായതിനെ തുടര്‍ന്ന്‌ ഒടുവില്‍ 104 കോടി എന്ന സംഖ്യ ഉരുത്തിരിഞ്ഞു.&lt;br /&gt;&lt;br /&gt;സ്മാര്‍ട്ട്‌ സിറ്റിയില്‍ നേരത്തെ 33,000 പേര്‍ക്ക്‌ തൊഴില്‍ നല്‍കാമെന്നും ടീകോം സമ്മതിച്ചിരുന്നത്‌ ഇപ്പോള്‍ 90,000 ആയി വര്‍ദ്ധിച്ചു. പത്ത്‌ വര്‍ഷത്തിനകം രൂപരേഖ പ്രകാരം 88 ലക്ഷം ചതുരശ്രയടിയില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്മാര്‍ട്ട്‌ സിറ്റി സര്‍ക്കാര്‍ ഏറ്റെടുക്കും. മുന്‍ കരാറില്‍ 20 ലക്ഷം ചതുരശ്രയടിയിലെങ്കിലും പണി പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയുടെ 70 ശതമാനവും ഐ.ടി. അനുബന്ധ സേവനങ്ങള്‍ക്കായി വിനിയോഗിക്കണം എന്ന നിബന്ധനയും പുതിയ കരാറിലുണ്ട്‌.&lt;br /&gt;&lt;br /&gt;സ്മാര്‍ട്ട്‌ സിറ്റിക്കായി മറ്റ്‌ കമ്പനികളുമായി മത്സരിക്കേണ്ടിവരുന്ന അവസ്ഥ സംജാതമായതാണ്‌ ടീകോമിനെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിച്ചത്‌. ദുബായില്‍ നിന്ന്‌ തന്നെയുള്ള എമാര്‍, സിംഗപ്പൂരിലെ അസെന്‍ഡാസ്‌, ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, ഇന്‍ഫോടെക്‌ എന്നിവ പദ്ധതിക്കായി ശക്തമായി രംഗത്തുണ്ടായിരുന്നു. ഈ കമ്പനികളെ കേരളത്തിന്റെ മറ്റ്‌ ഭാഗങ്ങളിലെ ഐ.ടി. വികസനത്തിന്‌ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;വി.എസ്‌.ശ്യാംലാല്‍&lt;br /&gt;&lt;br /&gt;News from &lt;a href="http://www.mathrubhumi.com/"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-117065826287143556?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/117065826287143556/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=117065826287143556' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/117065826287143556'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/117065826287143556'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2007/02/blog-post.html' title='സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-117014752213322413</id><published>2007-01-30T00:57:00.000-08:00</published><updated>2007-01-30T00:58:42.153-08:00</updated><title type='text'>വിന്‍ഡോസ്‌ വിസ്‌താ വിപണിയില്‍</title><content type='html'>ന്യൂയോര്‍ക്ക്‌: കാത്തിരിപ്പുകള്‍ക്ക്‌ വിരാമമിട്ട്‌ മൈക്രോസോഫ്റ്റിന്റെ പുതിയ ഒാ‍പ്പറേറ്റിങ്‌ സിറ്റം വിന്‍ഡോസ്‌ വിസ്‌താ പൊതു വിപണിയിലെത്തി. മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ്‌ തിങ്കളാഴ്ച പുതിയ പതിപ്പ്‌ പ്രകാശനം ചെയ്‌തത്‌. ഇന്ന്‌ മുതല്‍ ലോകത്തെ വിവിധ വിപണികളില്‍ വിസ്‌താ ലഭ്യമാവുംവിന്‍ഡോസ്‌ എക്സ്‌ പി ഇറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ വിന്‍ഡോസിന്റെ പുതിയ പതിപ്പ്‌ എത്തുന്നത്‌. എക്സ്‌ പിയെക്കാള്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും സെര്‍ച്ച്‌ സൗകര്യങ്ങളുമുണ്ട്‌ വിസ്‌തയില്‍. ഡിസ്പ്ലേയിലെ ത്രീ ഡി ഗ്രാഫിക്സ്‌ കാഴ്ചയാണ്‌ മറ്റൊരു ആകര്‍ഷണീയത. 10,000 രൂപയാണ്‌ വിസ്‌തയുടെ വില. എന്നാല്‍ എക്സ്പിയില്‍ നിന്ന്‌ അപ്ഡേറ്റ്‌ ചെയ്യാനാണെങ്കില്‍ 6,500 രൂപയേ ആകൂ. 2008 ഓടെ ലോകത്തുള്ള 50 ശതമാനം കംപ്യൂട്ടറുകളും വിസ്‌തയിലേക്ക്‌ മാറും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എക്സ്പിയില്‍ നിന്നു വിസ്‌തയിലേക്കു മാറുന്നതിന്‌ കംപ്യൂട്ടറിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;News from &lt;a href="http://www.manoramaonline.com/"&gt;http://www.manoramaonline.com/&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-117014752213322413?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/117014752213322413/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=117014752213322413' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/117014752213322413'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/117014752213322413'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2007/01/blog-post_30.html' title='വിന്‍ഡോസ്‌ വിസ്‌താ വിപണിയില്‍'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-116842394091891521</id><published>2007-01-10T02:11:00.000-08:00</published><updated>2007-01-10T02:12:20.946-08:00</updated><title type='text'>വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ വിമര്‍ശം</title><content type='html'>കോഴിക്കോട്‌: രാഷ്ട്രീയത്തില്‍ 'ആള്‍ ദൈവങ്ങള്‍' ഉണ്ടാകുന്നതിനെതിരെ സാംസ്കാരിക വിമര്‍ശകനും സി.പി.എം. അംഗവുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌ നടത്തിയ വിമര്‍ശനം വിവാദമാകാനിട. 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ വ്യക്തിപൂജയ്ക്കെതിരെ, കെ.ഇ.എന്‍.അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്‌. 'രാഷ്ട്രീയത്തില്‍ ആള്‍ ദൈവങ്ങള്‍ ഉണ്ടാവുന്നത്‌' എന്ന ലേഖനത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ പേരെടുത്തു പറഞ്ഞ്‌ വിമര്‍ശിക്കുന്നില്ലെങ്കിലും വ്യക്തിപൂജയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍, വി.എസ്സിന്റെ നേര്‍ക്കാണ്‌ ചെല്ലുന്നതെന്ന്‌ പാര്‍ട്ടിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാകുന്നു. വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ പറയാതെ തന്നെ അദ്ദേഹം പറയുന്നു. അതേസമയം, വ്യക്ത്യാരാധന വളര്‍ത്തുന്നത്‌ മാധ്യമങ്ങളാണെന്നും ഇത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കെ.ഇ.എന്‍. ലേഖനത്തില്‍ പറയുന്നു. വ്യക്തിപൂജ വളര്‍ത്തി, അരാഷ്ട്രീയതയിലേക്ക്‌ കൊണ്ടുചെന്നെത്തിച്ച്‌ പ്രസ്ഥാനത്തെ തളര്‍ത്തുകയാണ്‌ ഉന്നം. "കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും തകര്‍ക്കുന്നത്‌ വ്യവസ്ഥാ സംരക്ഷണം ലക്ഷ്യം വെക്കുന്ന മാധ്യമങ്ങളുടെ മുഖ്യ ചുമതലയാണ്‌". സി.പി.എമ്മിനെ ഔദ്യോഗിക പാര്‍ട്ടി, അനൗദ്യോഗിക പാര്‍ട്ടി എന്ന്‌ രണ്ടായി കണ്ട്‌ , ഇതിന്റെ മറവില്‍ പാര്‍ട്ടി രഹിത നേതൃത്വം എന്ന സങ്കല്‍പം തന്നെ ഉണ്ടാക്കിയെടുക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വി.എസ്സിനെ തന്നെ കുന്തമുനയാക്കാമെന്ന മോഹ ചിന്തയാണ്‌ മാധ്യമങ്ങളെ നയിക്കുന്നതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. മാര്‍ക്സ്‌, എംഗല്‍സ്‌, ലെനിന്‍ തുടങ്ങിയവര്‍ വ്യക്തിപൂജയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ കെ.ഇ.എന്‍. പറയുന്നു. സ്റ്റാലിന്‍ പോലും ഇത്‌ തള്ളിക്കളഞ്ഞിട്ടുള്ളതാണ്‌. "സംഘടനയുടെ ന്യൂക്ലിയസ്സായി വളര്‍ന്ന വ്യക്തികള്‍ സ്വന്തം ഉത്ഭവം മറക്കുമ്പോഴാണ്‌ മറ്റുള്ളവര്‍ക്ക്‌ ആള്‍ ദൈവമാക്കി കെട്ടിയെഴുന്നള്ളിക്കാന്‍ പാകത്തിലുള്ള ഒരസംസ്കൃത പദാര്‍ഥമായി അവര്‍ സങ്കോചിക്കുന്നത്‌"- കെ.ഇ.എന്‍. എഴുതുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമാണ്‌ കെ.ഇ.എന്‍. സി.പി.എമ്മിന്റെ നിലപാടുകള്‍ക്കെതിരെ പ്രൊഫ. എം.എന്‍.വിജയനെപ്പോലുള്ളവര്‍ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന്‌ അകന്നപ്പോള്‍, മറുപക്ഷത്തായിരുന്നു കെ.ഇ.എന്‍. മാര്‍ക്സിയന്‍ നിലപാടിലുള്ള വിമര്‍ശനം മാത്രമേ താന്‍ നടത്തിയിട്ടുള്ളൂവെന്നും ഇതില്‍ വിവാദമുണ്ടാകേണ്ട കാര്യമില്ലെന്നും കെ.ഇ.എന്‍. 'മാതൃഭൂമി'യോടു പറഞ്ഞു.&lt;br /&gt;News from &lt;a href="http://mathrubhumi.com"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-116842394091891521?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/116842394091891521/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=116842394091891521' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116842394091891521'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116842394091891521'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2007/01/blog-post.html' title='വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ വിമര്‍ശം'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-116609013337542022</id><published>2006-12-14T01:54:00.000-08:00</published><updated>2006-12-14T01:55:33.396-08:00</updated><title type='text'>സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: കേരളം ലക്ഷ്യകേന്ദ്രമാകുന്നു</title><content type='html'>തിരുവനന്തപുരം: സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ലക്ഷ്യകേന്ദ്രമായി കേരളം മാറുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖരായ 'റെഢാറ്റി'ന്റെ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ നന്ദു പ്രധാന്‍, ദക്ഷിണമേഖലാ മാനേജര്‍ ഭാസ്കര്‍ വര്‍മ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി റെഢാറ്റ്‌ പ്രതിനിധികള്‍ ചൊവ്വാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ-വ്യവസായ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്നാണ്‌ റെഢാറ്റ്‌ സര്‍ക്കാരിനോടു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. കേരളം ഈ മേഖലയ്ക്കു നല്‍കുന്ന പ്രോത്സാഹനം പരിഗണിച്ച്‌ ഗവേഷണാധിഷ്ഠിതമായ വികസനകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചു വരികയാണെന്ന്‌ നന്ദു പ്രധാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്‌ ചില വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സാധ്യത റെഡ്‌ ഹാറ്റ്‌ ആരായും. ഇതു സംബന്ധിച്ച്‌ അവര്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുമായി ചര്‍ച്ച നടത്തും. കേരള സര്‍ക്കാര്‍ സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മികവുകേന്ദ്രത്തില്‍ റെഢാറ്റിന്‌ കൈകാര്യം ചെയ്യാനാവുന്ന കോഴ്‌സുകള്‍ അവരെ ഏല്‍പിക്കാമെന്ന വാഗ്ദാനം സര്‍ക്കാരും മുന്നോട്ടു വെച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അടുത്ത ഒന്നരമാസത്തിനകം കര്‍മ പരിപാടി തയ്യാറാക്കും.&lt;br /&gt;News from &lt;a href="http://www.mathrubhumi.com"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-116609013337542022?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/116609013337542022/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=116609013337542022' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116609013337542022'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116609013337542022'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/12/blog-post_14.html' title='സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: കേരളം ലക്ഷ്യകേന്ദ്രമാകുന്നു'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-116582581515353587</id><published>2006-12-11T00:28:00.000-08:00</published><updated>2006-12-11T00:30:15.176-08:00</updated><title type='text'>എന്‍.സി.പി യെ ഇടതുമുന്നണി പുറത്താക്കി</title><content type='html'>തിരുവനന്തപുരം: എന്‍.സി.പി. യെ ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്താക്കി. തിങ്കളാഴ്ച തലസ്ഥാനത്ത്‌ ചേര്‍ന്ന എല്‍. ഡി. എഫ്‌ യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌. തിങ്കളാഴ്ച രാവിലെ യോഗം ആരംഭിച്ചപ്പോള്‍ തന്നെ അജന്‍ഡയിലെ ആദ്യഇനമായി എന്‍.സി.പി.പ്രശ്നം ഉന്നയിക്കപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ ഇരിക്കുന്നത്‌ ശരിയല്ലെന്ന്‌ സി.പി.എം സിക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്ന്‌ പുറത്തിറങ്ങി.യോഗം തുടര്‍ന്ന്‌ നടത്തിയ ചര്‍ച്ചയിലാണ്‌ എന്‍.സി. പി യെ മുന്നണിയില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം എടുത്തത്‌.തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡി. ഐ.സി.യുമായി മുന്നണി ബന്ധം വേണ്ട എന്ന്‌ നേരത്തെ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനമെന്ന്‌ വൈക്കം വിശ്വന്‍ വ്യക്തമാക്കി.സി.പി.എം കേന്ദ്രക്കമ്മിറ്റിയുടെ വ്യക്തമായ നിര്‍ദ്ദേശപ്രകാരമാണ്‌ ഈ തീരുമാനമെന്ന്‌ രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നു. സി.പി.എമ്മിലെ വി.എസ്‌.പക്ഷത്തിന്റെയും ഘടകകക്ഷിയായ സി.പി. ഐ.യുടെയും വിജയമാണ്‌ ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.എന്‍.സി.പി നേതൃത്വം രൂക്ഷമായാണ്‌ തീരുമാനത്തോട്‌ പ്രതികരിച്ചത്‌. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ സഹായം തേടിയ ശേഷം എടുത്ത തീരുമാനം വഞ്ചനാപരമായെന്ന്‌ അവര്‍ ആക്ഷേപിച്ചു.&lt;br /&gt;News from &lt;a href="http://mathrubhumi.com"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-116582581515353587?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/116582581515353587/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=116582581515353587' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116582581515353587'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/116582581515353587'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/12/blog-post.html' title='എന്‍.സി.പി യെ ഇടതുമുന്നണി പുറത്താക്കി'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-115891345843055421</id><published>2006-09-22T01:23:00.000-07:00</published><updated>2006-09-22T01:24:30.113-07:00</updated><title type='text'>കോള നിരോധനം ഹൈക്കോടതി റദ്ദാക്കി</title><content type='html'>സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തില്‍ കോള നിരോധനം ഹൈക്കോടതി റദ്ദാക്കി. ഭക്ഷ്യവസ്‌തുക്കള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന്‌ നിരീക്ഷണം.&lt;br /&gt;പെപ്സി,കൊക്ക കോള കമ്പനികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്‌&lt;br /&gt;&lt;br /&gt;news from &lt;a href="http://www.manoramaonline.com/"&gt;http://www.manoramaonline.com/&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-115891345843055421?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/115891345843055421/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=115891345843055421' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115891345843055421'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115891345843055421'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/09/blog-post_22.html' title='കോള നിരോധനം ഹൈക്കോടതി റദ്ദാക്കി'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-115803933840258856</id><published>2006-09-11T22:34:00.000-07:00</published><updated>2006-09-11T22:36:45.206-07:00</updated><title type='text'>മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി</title><content type='html'>ചെന്നൈ: ബോംസ്‌ഫോടനത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കാന്‍ മതിയായ കാരണങ്ങളില്ലെന്ന്‌ കോടതി പറഞ്ഞു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ വെള്ളിയാഴ്ച മദനിയുടെ ഹര്‍ജിയിന്‍മേല്‍ വാദം കേട്ടതിനുശേഷം ജസ്റ്റിസ്‌ തനികാചലം വിധി പറയാനായി കേസ്‌ ചൊവ്വാഴ്ചയിലേക്ക്‌ മാറ്റുകയായിരുന്നു. മദനിക്ക്‌ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിന്‌ കേരളത്തിലേക്ക്‌ മാറ്റണമെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും മദനിയുടെ അഭിഭാഷകന്‍ നടരാജ്‌ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ മദനിക്ക്‌ കോയമ്പത്തൂര്‍ ജയിലിനുള്ളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാമെന്നും ഇതിനായി ജയിലിനു പുറത്തുവിടേണ്ടതില്ലെന്നും തമിഴ്‌നാട്‌ സര്‍ക്കാര്‍ അഡ്വക്കറ്റ്‌ ജനറല്‍ ആര്‍.വിടുതലൈ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.&lt;br /&gt;&lt;br /&gt;news from &lt;a href="http://www.mathrubhumi.com/php/newsFrm.php?news_id=1250633&amp;amp;n_type=HO"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-115803933840258856?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/115803933840258856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=115803933840258856' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115803933840258856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115803933840258856'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/09/blog-post_11.html' title='മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-115763116807529097</id><published>2006-09-07T05:01:00.000-07:00</published><updated>2006-09-07T05:12:48.090-07:00</updated><title type='text'>വനേ്ദമാതരം കഥ ഇതുവരെ</title><content type='html'>&lt;strong&gt;&lt;span style="color:#ff0000;"&gt;വനേ്ദ മാതരം&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദ മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;സുജലാം സുഫലാം മലയജ ശീതളാം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;സസ്യശ്യാമളാം മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ശുഭ്ര ജ്യോത്സ്‌നാ പുളകിത യാമിനീം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ഫുല്ല കുസുമിത ദ്രുമദള ശോഭിനീം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;സുഹാസിനീം സുമധുര ഭാഷിണീം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;സുഖദാം വരദാം മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദ മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;കോടികോടി കണ്ഠ കളകള നിനാദ കരാളേ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;കോടികോടി ഭുജൈര്‍ ധൃത ഖരകരവാളേ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;അബലാ കേ നോ മാ ഏതോ ബലേ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ബഹുബല ധാരിണീം നമാമി താരിണീം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;രിപുദള വാരിണീം മാതരം &lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദമാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;തുമി വിദ്യാ തുമി ധര്‍മ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;തുമി ഹൃദ്യ തുമി മര്‍മ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ത്വം ഹി പ്രാണാഃ ശരീരേ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ബാഹു തേ തുമി മാ ശക്തി&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ഹൃദയേ തുമി മാ ഭക്തി&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;തോമാരീ പ്രതിമാ ഗഡി&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;മന്ദിരേ മന്ദിരേ &lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദമാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;കമലാ കമലദള വിഹാരിണീ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വാണീ വിദ്യാദായിനീ&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;നമാമി ത്വാം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;നമാമി കമലാം അമലാം അതുലാം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;സുജലാം സുഫലാം മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദ മാതരം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം&lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;ധരണീം ഭരണീം മാതരം &lt;/span&gt;&lt;br /&gt;&lt;span style="color:#ff6666;"&gt;വനേ്ദ മാതരം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;ഇ&lt;/strong&gt;ന്നത്തെ ഇന്ത്യയുടെ ദേശീയഗാനമായ 'ജന-ഗണ-മന' രവീന്ദ്രനാഥ ടാഗോര്‍ എഴുതുന്നതിനും കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ 'വനേ്ദ മാതരം' ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ ആവേശം പകര്‍ന്ന ഗാനമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം 'വനേ്ദ മാതരം' ഇന്ത്യയുടെദേശീയഗാനമാകേണ്ടതായിരുന്നു- ഭാരതത്തെ ദുര്‍ഗയായി സങ്കല്‍പിച്ച്‌ വണങ്ങുന്നു എന്ന അര്‍ത്ഥം ആ ഗാനത്തിലില്ലായിരുന്നെങ്കില്‍. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാകണമെന്ന്‌ വിഭാവനം ചെയ്ത ആദ്യകാല നേതാക്കള്‍ മറ്റ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ അസ്വാസ്ഥ്യമുണ്ടാകാതിരിക്കാന്‍ അത്‌ ത്യജിച്ച്‌ ടാഗോറിനെസ്വീകരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ 1906ലെ വാരാണസി കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ടാഗോര്‍ വനേ്ദമാതരം ആലപിച്ചത്‌ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ സമ്മേളനങ്ങളില്‍ വനേ്ദമാതരാലാപനം പതിവായി. വാരാണസി കോണ്‍ഗ്രസ്സില്‍ വനേ്ദമാതരം ആലപിച്ചതിന്റെ സ്മരണയായിട്ടാണ്‌ സപ്തംബര്‍ ഏഴിന്‌ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ ഗാനത്തിന്റെ ആദ്യ ഈരടികള്‍ ചൊല്ലണമെന്ന്‌ കഴിഞ്ഞ മാസം മനുഷ്യവിഭവ വകുപ്പ്‌ മന്ത്രി അര്‍ജുന്‍സിങ്‌ നിര്‍ദേശിച്ചത്‌.&lt;br /&gt;&lt;br /&gt;ഹിന്ദു ദേവിയെ വന്ദിക്കുന്നു എന്ന്‌ അര്‍ത്ഥംവരുന്ന ഗാനം മുസ്‌ലിം വിദ്യാര്‍ത്ഥികളെകൊണ്ട്‌ ചൊല്ലിക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട്‌ മുസ്‌ലിം സംഘടനകളും സമാജ്‌വാദി പാര്‍ട്ടിയെപ്പോലുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയതായിരുന്നു തുടക്കം. ദല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമദ്‌ ബുഖാരി 'വനേ്ദ മാതരം' പാടുന്നത്‌ ഇസ്‌ലാമിക വിശ്വാസത്തിന്‌ എതിരാണെന്ന്‌ പ്രഖ്യാപിച്ചു. 'ഒരുവന്‌ സ്വന്തം നാടിനെ സ്നേഹിക്കാം, ആവശ്യമെങ്കില്‍ അതിനായി മരിക്കാം. പക്ഷെ ആരാധനയുടെ കാര്യത്തില്‍ ആ ബഹുമതി അല്ലാഹുവിന്‌ മാത്രമുള്ളതാണ്‌. സ്വന്തം മാതാപിതാക്കളെയും മാതൃഭൂമിയെയും പ്രവാചകനെപ്പോലും ബഹുമാനിക്കാമെങ്കിലും ഒരു മുസ്‌ലിമിന്‌ ഒരിക്കലും ആരാധിക്കാനാവില്ല'-അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;സപ്തംബര്‍ ഏഴിന്‌ 'വനേ്ദ മാതരം' ആലപിക്കുക എന്നത്‌ സ്വമേധയാ ചെയ്യാവുന്നത്‌ മാത്രമാണെന്നും ആരുടെ മേലും നിബന്ധനയായി അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞ്‌ അര്‍ജ്ജുന്‍സിങ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി.യും അനുബന്ധ സംഘടനകളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. തങ്ങള്‍ ഭരിക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലും 'വനേ്ദ മാതരം' ചൊല്ലുന്നത്‌ നിര്‍ബന്ധമാക്കുമെന്നായി ബി.ജെ.പി.&lt;br /&gt;&lt;br /&gt;ഇത്‌ മുസ്‌ലിം സംഘടനകളെ കൂടുതല്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക്‌ തള്ളിവിടാന്‍ ഉദ്ദേശിച്ചുതന്നെയെന്ന്‌ വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ ദേവബന്ദിലെ ഇസ്‌ലാമിക പഠനകേന്ദ്രമായ ദാരുല്‍ ഉലൂം സപ്തംബര്‍ ഏഴിനാണ്‌ മുസ്‌ലിം മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക്‌ അയക്കരുതെന്ന്‌ 'ഫത്‌വ' പുറപ്പെടുവിച്ചത്‌. സംഘപരിവാര്‍ ആഗ്രഹിച്ച ഒരു പ്രതികരണം തന്നെ ആയിരിക്കണം ഇത്‌. മുസ്‌ലിങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ വികാരം ഊതിക്കത്തിക്കാനും ഇത്‌ അവസരം നല്‍കുകയാണ്‌.&lt;br /&gt;&lt;br /&gt;ഏറ്റുമുട്ടലിന്റെ ഒരു സാധ്യത ഇല്ലാതാക്കിക്കൊണ്ട്‌ ദാരുല്‍ ഉലൂം വൈസ്‌ ചാന്‍സലര്‍ മൗലാന മര്‍ഘൂബുര്‍ റഹ്‌മാന്‍ ഫത്‌വ വാര്‍ത്ത നിഷേധിക്കുന്നു. വനേ്ദമാതരത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുസ്‌ലിംലീഗിന്റെ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല പോലും വനേ്ദമാതരം ആലപിക്കാന്‍ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ സംഘടനാ സ്വാതന്ത്ര്യത്തോട്‌ ആദരസൂചകമായി മറ്റ്‌ വിദ്യാര്‍ത്ഥികള്‍ മൗനമായി എഴുന്നേറ്റ്‌ നില്‍ക്കണം എന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;News from &lt;a href="http://mathrubhumi.com/php/showParam.php?pmCat=12288&amp;Fdate=&amp;amp;Farc="&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-115763116807529097?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/115763116807529097/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=115763116807529097' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115763116807529097'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115763116807529097'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/09/blog-post.html' title='വനേ്ദമാതരം കഥ ഇതുവരെ'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-115648275076219079</id><published>2006-08-24T22:06:00.000-07:00</published><updated>2006-08-24T22:13:19.503-07:00</updated><title type='text'>നൂറില്‍ എത്ര മാര്‍ക്ക്‌?</title><content type='html'>&lt;span style="color:#ff0000;"&gt;മെയ്‌ 18ന്‌ അധികാരമേറ്റ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഇന്ന്‌ 100 ദിവസം തികയ്ക്കുകയാണ്‌. ജനമനസ്സുകളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനചിത്രം രാഷ്ട്രീയാതീതമായ വിലയിരുത്തലുകളിലൂടെ....&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;br /&gt;നൂറുദിവസത്തെ ഭരണം എന്തുനേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയില്ല. ചില മികച്ച തുടക്കങ്ങളുണ്ട്‌. ഒപ്പം ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചില വീഴ്ചകളും.ഭരണ രംഗത്ത്‌ ഇ.എം.എസ്സോ, ഇ.കെ. നായനാരോ അല്ല വി.എസ്‌. അച്യുതാനന്ദന്‍.&lt;br /&gt;എന്നാല്‍ അവര്‍ക്കില്ലാത്ത കുറേ ശാഠ്യങ്ങളും കാര്‍ക്കശ്യങ്ങളുമുണ്ട്‌ വി.എസിന്‌. ഭരണം നടത്തുന്നത്‌ ഒരു മുന്നണിയാവുമ്പോള്‍ അത്‌ നല്ലതോ ചീത്തയോ എന്നത്‌ വേറെ കാര്യം.&lt;br /&gt;&lt;br /&gt;ഇ.എം.എസിനും നായനാര്‍ക്കും നേരിടേണ്ടിവന്നതിനേക്കാള്‍ വളരെ വ്യത്യസ്തവും പ്രശ്ന സങ്കീര്‍ണവുമാണ്‌ അച്യുതാനന്ദന്റെ മുന്നിലുള്ള രാഷ്ട്രീയ സാഹചര്യം. വി.എസിന്റെ മുന്‍ഗാമികള്‍ ഇടതുമുന്നണി മന്ത്രിസഭകള്‍ക്ക്‌ നേതൃത്വം കൊടുത്ത കാലഘട്ടങ്ങളിലൊന്നും ഇത്രകലുഷിതമായിരുന്നില്ല സി.പി.എമ്മിനകത്തെ സ്ഥിതി. അന്നൊക്കെ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍തന്നെ അത്‌ ആശയരാഷ്ട്രീയ സമരങ്ങള്‍ ആയിരുന്നു എന്നായിരുന്നു നിഗമനം. ഇന്നിപ്പോള്‍, ബൂര്‍ഷ്വാ കക്ഷികളെ വെല്ലുന്നതരത്തിലുള്ളതാണ്‌ ഗ്രൂപ്പുപ്രവര്‍ത്തനം. സി.പി.എം. ഇത്‌ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും, സംസ്ഥാന ഘടകത്തിലെ ചേരിപ്പോരുകള്‍ പറഞ്ഞൊതുക്കാന്‍ പോളിറ്റ്‌ ബ്യൂറോ കൂടെക്കൂടെ ഇടപെടുന്നത്‌ ഇതിന്റെ തെളിവാണ്‌. അച്യുതാനന്ദനും മുന്നണി സര്‍ക്കാരും നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി ഇതാണ്‌. ഭരണം പ്രതീക്ഷിച്ചത്ര ഭംഗിയായും ചിട്ടയായും മുന്നോട്ടുപോകുന്നില്ല എന്ന വിമര്‍ശനത്തിന്റെ കാരണവും മറ്റൊന്നല്ല.&lt;br /&gt;&lt;br /&gt;രാഷ്ട്രീയമായ അനിവാര്യതമൂലം ധൃതിപിടിച്ച്‌ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസനിയമം സൃഷ്ടിച്ച കോളിളക്കം ഇടതുമുന്നണിക്ക്‌ നേട്ടമോ കോട്ടമോ ഉണ്ടാക്കിയതെന്ന്‌ കാലത്തിനേ വിലയിരുത്താനാവൂ. വിദ്യാഭ്യാസരംഗത്ത്‌ സാമൂഹിക നിയന്ത്രണം ഉറപ്പാക്കുക എന്ന സദുദ്ദേശംവെച്ച്‌ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ്‌. ഉന്നയിച്ചതുതന്നെ നിയമം നിലനില്‍ക്കില്ലെന്ന സംശയംകൊണ്ടായിരുന്നു. ഈ നിയമത്തെച്ചൊല്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട്‌ അനുഭാവം പുലര്‍ത്തിയ ക്രൈസ്തവവിഭാഗങ്ങള്‍പോലും അസ്വസ്ഥരായി. ബിഷപ്പുമാര്‍ ന്യൂനപക്ഷാവകാശ ലംഘനം ആരോപിച്ച്‌ തെരുവിലിറങ്ങിയപ്പോള്‍ കോളേജ്‌ മാനേജ്‌മെന്റുകളും സര്‍ക്കാരും കോടതികളിലേറ്റുമുട്ടി. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനം സ്തംഭനത്തിലായി. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിലാണിപ്പോള്‍.&lt;br /&gt;&lt;br /&gt;സി.പി.എമ്മിലെ പതിവില്ലാത്ത വകുപ്പ്‌ പങ്കുവെയ്പ്‌ തര്‍ക്കത്തിനിടയില്‍ അച്യുതാനന്ദനില്‍നിന്ന്‌ പിണറായി ഗ്രൂപ്പ്‌ പിടിച്ചുവാങ്ങിയ ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിനുവരുത്തിവെച്ച നാണക്കേട്‌ ചില്ലറയായിരുന്നില്ല. പോലീസുമായി ബന്ധപ്പെട്ട കസ്റ്റഡി മരണങ്ങളും മറ്റ്‌ ദുര്‍മരണങ്ങളും തുടര്‍ക്കഥയായപ്പോള്‍ ആഭ്യന്തര മന്ത്രിക്ക്‌ പോലീസിനെ പലവട്ടം പരസ്യമായി ശാസിക്കേണ്ടിവന്നു. അവസാനം, കീഴ്‌വഴക്കങ്ങളില്ലാത്ത വിധത്തില്‍ ആഭ്യന്തര മന്ത്രിക്ക്‌ ഒരുപദേഷ്ടാവിനെ നിയമിക്കുന്നതില്‍വരെ അത്‌ ചെന്നെത്തി.&lt;br /&gt;&lt;br /&gt;സ്വകാര്യ മേഖലയ്ക്ക്‌ കരിമണല്‍ ഖാനനം ചെയ്യാന്‍ അനുവദിക്കുന്നതുസംബന്ധിച്ച ഉത്തരവ്‌, എന്‍ഡോസല്‍ഫാന്‍ കീടനാശിനിപ്രയോഗം മൂലം കാസര്‍കോട്‌ മരണങ്ങളുണ്ടായിട്ടില്ലെന്ന്‌ കൃഷി മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി എന്നിവയെല്ലാം ഭരണതലത്തിലെ പിടിപ്പുകേടുകളുടെ പര്യായങ്ങളായിരുന്നു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കാര്‍ഷികാശ്വാസ നടപടികള്‍ ഫലപ്രദമായില്ലെന്ന്‌ ഇപ്പോഴും തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ തെളിയിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ വകയായി പ്രത്യേക ആശ്വാസ പദ്ധതി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്‌.&lt;br /&gt;&lt;br /&gt;കൃഷി, പരമ്പരാഗത വ്യവസായം എന്നീ മേഖലകള്‍ക്ക്‌ മുന്നണി സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ഏറെ പ്രത്യാശ പകര്‍ന്നുവെങ്കിലും സാമ്പത്തികക്കുഴപ്പംമൂലം അത്‌ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌. തങ്ങള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഖജനാവില്‍ മിച്ചമുണ്ടായിരുന്നുവെന്ന ഐക്യമുന്നണിയുടെ വാദം തള്ളിക്കളയുകയാണ്‌ ധനമന്ത്രി. എങ്കില്‍ എന്തുകൊണ്ട്‌ ധവള പത്രമിറക്കുന്നില്ലെന്നാണ്‌ പ്രതിപക്ഷത്തിന്റെ ചോദ്യം.&lt;br /&gt;&lt;br /&gt;ഭരണത്തിന്‌ തിളക്കം കൂട്ടുന്ന രണ്ട്‌ നീക്കങ്ങള്‍ ഇതിനിടെ കണ്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ചര്‍ച്ച തുടങ്ങിവെച്ച കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ ജീവന്‍വെപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ഇതില്‍ പ്രധാനം. വി.എസ്‌. അച്യുതാനന്ദന്‍, വികസന വിരുദ്ധനാണെന്ന്‌ സി.പി.എമ്മിനകത്തും പുറത്തുമുയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഈ ശ്രമങ്ങള്‍ക്കായി.&lt;br /&gt;&lt;br /&gt;കൊക്കക്കോളയും പെപ്‌സി കോളയും നിരോധിക്കാന്‍ ധൈര്യം കാണിച്ചത്‌ കുടിനീരിനുവേണ്ടി പോരാട്ടം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ആവേശം പകര്‍ന്നു. ഒരര്‍ഥത്തില്‍ ഇതൊരു പശ്ചാത്താപ പ്രകടനമായിരുന്നു. ഇടതുമുന്നണിയുടെ കഴിഞ്ഞ ഭരണകാലത്താണ്‌ കോള കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന്‌ ഓര്‍മിക്കണം.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന ഒട്ടേറെ പദ്ധതികള്‍ പകുതിവഴിക്ക്‌ മുടങ്ങുകയാണ്‌. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയുമാണ്‌ ഇതിനുദാഹരണം. കോവളം കൊട്ടാരം, മൂന്നാറിലെയും വാഗമണിലേയും ഭൂമി കൈയ്യേറ്റങ്ങള്‍, പെണ്‍വാണിഭ കേസുകള്‍ തുടങ്ങി മുമ്പ്‌ പ്രതിപക്ഷത്തിരുന്നപ്പോള്‍ വീറോടെ ഉന്നയിച്ച ഒട്ടേറെ വിഷയങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരിന്റെ മുന്നിലുണ്ട്‌.&lt;br /&gt;&lt;br /&gt;അഴിമതിക്കെതിരായ പോരാട്ടം നടത്തി അധികാരത്തിലേറിയ ഇടതുമുന്നണിക്ക്‌ മൈത്രി ഭവന പദ്ധതി, പുഷ്പകൃഷി പദ്ധതി എന്നിവ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രി പി.ജെ. ജോസഫിനെ പ്രതിരോധിക്കേണ്ടിവന്നു. വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികയെ ജോസഫ്‌അപമാനിച്ചുവെന്ന പരാതികൂടിയായപ്പോള്‍ ധര്‍മ്മസങ്കടത്തിലായിരിക്കുകയാണ്‌ അച്യുതാനന്ദന്‍.&lt;br /&gt;&lt;br /&gt;തിരഞ്ഞെടുപ്പിനുമുമ്പേ ഒപ്പം കൂടിയ വിവാദങ്ങള്‍ ഇടതുമുന്നണിയെ പിന്തുടരുന്നുവെന്നതാണ്‌ വസ്തുത. മുന്നണിയെ ആരുനയിക്കണമെന്നായിരുന്നു ആദ്യചോദ്യം. പിണറായി വിജയനോ, വിഎസ്സോ? ജയിച്ചുകഴിഞ്ഞപ്പോള്‍ ആര്‌ മുഖ്യമന്ത്രിയാവണമെന്നായി സംശയം. വി.എസ്സോ, പാലോളി മുഹമ്മദുകുട്ടിയോ?&lt;br /&gt;&lt;br /&gt;ഇടതുമുന്നണിയില്‍ പതിവില്ലാത്ത ഇത്തരം തര്‍ക്കങ്ങള്‍മൂലം ഭരിക്കുന്ന പാര്‍ട്ടിയുടേയോ മുന്നണിയുടേയോ രാഷ്ട്രീയ ഇച്ഛാശക്തി ഭരണത്തില്‍ പ്രതിഫലിക്കുന്നില്ല. ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയേ മുഖ്യമന്ത്രിക്കുള്ളൂ എന്ന തോന്നല്‍ വ്യാപകമാകുന്നു. ഭരണത്തിന്‌ ജനകീയ മുഖം നല്‍കുമെന്ന വാഗ്ദാനം പാലിക്കണമെങ്കില്‍ വി.എസ്സിന്‌ ഇനിയുമേറെ അധ്വാനിച്ചേ മതിയാവൂ. കടക്കെണിമൂലം കര്‍ഷകരും പഠിക്കാന്‍ പണമില്ലാത്തതുകൊണ്ട്‌ വിദ്യാര്‍ഥികളും ജീവന്‍ ഒടുക്കുന്നത്‌ തുടരുന്ന നാട്‌ ഭരിക്കുന്ന മന്ത്രിസഭയ്ക്ക്‌ സുഗമമായി മുന്നോട്ടുപോകണമെങ്കില്‍ മികച്ച നേതൃശേഷി പ്രകടിപ്പിച്ചേ മതിയാകൂ. ഈ പോരായ്മ പരിഹരിക്കാന്‍ ഇടതുമുന്നണിയും ഭരണ നേതൃത്വവും തമ്മിലുള്ള അകലം കുറച്ചേ മതിയാവൂ.&lt;br /&gt;&lt;br /&gt;ടി. അരുണ്‍കുമാര്‍&lt;br /&gt;&lt;br /&gt;news from &lt;a href="http://mathrubhumi.com/php/showParam.php?pmCat=12284&amp;Fdate=&amp;amp;Farc="&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-115648275076219079?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/115648275076219079/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=115648275076219079' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115648275076219079'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115648275076219079'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/08/blog-post_24.html' title='നൂറില്‍ എത്ര മാര്‍ക്ക്‌?'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33215982.post-115633723691965313</id><published>2006-08-23T05:43:00.000-07:00</published><updated>2006-08-23T05:55:55.380-07:00</updated><title type='text'>പ്രവാസിയുടെ കണ്ണീര്‍.</title><content type='html'>പ്രവാസികളെ വിശേഷിച്ചും ഗള്‍ഫ്‌ മലയാളികളെ നേരിട്ടു ബാധിക്കുന്ന ഒരു വിഷയം ചര്‍ച്ചാവേദിയില്‍ അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങള്‍. വിചാരിച്ചതുപോലെ തന്നെ ഗള്‍ഫ്‌ മലയാളിയ്ക്കു മാത്രം മനസ്സിലാകുന്ന ഈ പ്രശ്നത്തെക്കുറിച്ച്‌ നാട്ടിലുള്ള പലര്‍ക്കും തെറ്റായ ധാരണകളാണുള്ളതെന്നതിന്‌ ഒന്നാന്തരം ഉദാഹരണമാണ്‌ "ഡെസ്പറേറ്റിന്റെ" തലതിരിഞ്ഞ ചിന്തകള്‍. അഡ്വ:തമ്പാന്‍ യുക്തമായ മറുപടി നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നില്ല.&lt;br /&gt;&lt;br /&gt;ഗള്‍ഫിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ പലര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ ചെറിയൊരു വിവരണം അസ്ഥാനത്താവില്ല എന്നു കരുതുന്നു."ഗള്‍ഫുകാരനെക്കുറിച്ച്‌" പണ്ടുമുതലേ നമ്മുടെ മനസ്സില്‍ കൊത്തിവച്ച ഒരു ചിത്രമുണ്ട്‌. അത്തറും പൂശി, ഫോറിന്‍ സിഗററ്റുമൊക്കെ വലിച്ച്‌ പത്രാസില്‍ ലോഹ്യം ചോദിച്ച്‌ വരുന്ന ഒരു പുത്തന്‍പണക്കാരന്റെ രൂപം. നാട്ടിലെ സാധാരണക്കാര്‍ അസൂയയോടെ മാത്രം നോക്കിയിരുന്ന ഒരു കാലം. ഗള്‍ഫുകാരനോട്‌ ആരും ജോലിയെന്തെന്ന്‌ ചോദിക്കാറില്ല. ചോദിച്ചാല്‍ തന്നെ മറുപടി ഒന്നുകില്‍ കമ്പനിയില്‍ അല്ലെങ്കില്‍ ബിസിനസ്‌ എന്നായിരിയ്ക്കും. (അവന്‍ വെള്ളം പോലെ ചിലവാക്കുന്ന ഓരോ ചില്ലിനാണയത്തിലും അവന്റെ വിയര്‍പ്പും കണ്ണീരും പറ്റിയിരിപ്പുണ്ടെന്ന്‌ ആരറിയുന്നു?) ചെറുപ്പത്തില്‍ എന്റെയും ധാരണകള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. ഞാനൊരു "ഗള്‍ഫുകാരന്‍" ആയപ്പോഴാണ്‌ നാട്ടിലെ പത്രാസുകാരന്‍ ഗള്‍ഫ്‌കാരന്റെ യഥാര്‍ത്ഥ അവസ്ഥ കണ്ടറിയുന്നത്‌!&lt;br /&gt;&lt;br /&gt;ഗള്‍ഫില്‍ ഉദ്ദേശം 15 ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. (ഈ കണക്കില്‍ പെടാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ട്‌). ഇതില്‍ 80 ശതമാനത്തിലധികവും താഴ്‌ന്ന വരുമാനക്കാരായ ലേബര്‍ ജോലിക്കാരാണ്‌.&lt;br /&gt;നാട്ടില്‍ വിസയ്ക്കു കാശു കൊടുക്കുമ്പോള്‍ മുതല്‍ ഇവരുടെ മേല്‍ ചൂഷണം ആരംഭിയ്ക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റിയില്‍ ക്ലീനിംഗ്‌ ജോലിയ്ക്കായി ഇയ്യിടെ പത്തോളം മലയാളി ചെറുപ്പക്കാര്‍ എത്തി. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയാണ്‌ ഏജന്റ്‌ ഈടാക്കിയത്‌. മാസം ചുരുങ്ങിയത്‌ പതിനയ്യായിരം രൂപ വരുമാനമാണ്‌ ഏജന്റ്‌ വാഗ്ദാനം ചെയ്തത്‌. ഇവിടെ ലഭിക്കുന്നത്‌ ഏഴായിരത്തഞ്ഞൂറു മുതല്‍ ഒന്‍പതിനായിരം വരെ മാത്രം! ചിലവു കഴിഞ്ഞാല്‍ ബാക്കി അയ്യായിരം- ആറായിരം വരെ മാത്രം. ആലോചിച്ചു നോക്കൂ, ഇവര്‍ക്ക്‌ വന്ന കടം വീടുവാന്‍ എത്രകാലം പിടിയ്ക്കും?&lt;br /&gt;&lt;br /&gt;ഇവിടെ മരുഭൂമിയില്‍ ആടു മേയ്ക്കുന്ന മലയാളികള്‍ ഉണ്ട്‌. നൂറുമുതല്‍ അഞ്ഞൂറു വരെ ആടുകളുമായി കടല്‍ പോലെ കിടക്കുന്ന മരുഭൂമിയിലൂടെ പൊരിവെയിലത്ത്‌ നടക്കുന്ന ആ മനുഷ്യരെ നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല!.&lt;br /&gt;ഇക്കഴിഞ്ഞയിടെ ഒരു സംഭവം ഉണ്ടായി. വര്‍ഷങ്ങളോളം ആടുമേയ്ച്ച്‌ മരുഭൂമിയിലൂടെ നടക്കേണ്ടി വന്ന ഒരാള്‍ (മലയാളി-കൃഷ്ണന്‍) അവസാനം രക്ഷപെട്ട്‌ അല്‍-കോബാറിലെത്തി. വല്ലപ്പോഴും അരിയും വെള്ളവും കൊണ്ടുകൊടുക്കുന്ന സ്പോണ്‍സറല്ലാതെ മറ്റാരുമായും ബന്ധമില്ലാതെ അയാള്‍ മലയാളം തന്നെ മറന്ന അവസ്ഥയിലായിരുന്നു. പലപ്പോഴും ആടിനു സമാനമായ ശബ്ദമാണ്‌ അയാള്‍ പുറപ്പെടുവിച്ചിരുന്നത്‌! ശമ്പളം അയ്യായിരം രൂപയാണുണ്ടായിരുന്നത്‌!&lt;br /&gt;&lt;br /&gt;ഇവിടെ അടുത്തു തന്നെ ഒരു സൂഖ്‌ (= ചന്ത) ഉണ്ട്‌. പുല്‍കട്ടകളും ആടിനു ഭക്ഷണമായ ഗോതമ്പും മറ്റുമാണ്‌ കച്ചവടം. ഇവിടെ മൂന്ന്‌ മലയാളികള്‍ ഉണ്ട്‌. ഒരാള്‍ നാട്ടില്‍ ബസ്‌ കണ്ടക്റ്ററായിരുന്നു. ഇവിടെ ജോലി പുല്‍കട്ടകളും ഗോതമ്പും ചുമക്കുക. ശമ്പളം എണ്ണായിരം രൂപയോളം. താമസം ട്രയിലറിനു കീഴേ. പൊരിവെയിലും കൊടുംതണുപ്പും സ്വന്തം. വിസ തുക ഒരു ലക്ഷം!ഞാനിക്കാര്യങ്ങള്‍ എഴുതിയത്‌, സാധാരണ ഗള്‍ഫ്‌ മലയാളിയുടെ അവസ്ഥ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌. ശരാശരി ഗള്‍ഫുകാരന്റെ അവസ്ഥ ഇതു തന്നെയാണ്‌. (ചെറിയൊരു ന്യൂനപക്ഷത്തിന്‌ മാത്രമേ മാന്യമായ ശമ്പളവും സൗകര്യങ്ങളുമുള്ളൂ.)&lt;br /&gt;&lt;br /&gt;അവര്‍ മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ നാട്ടില്‍ പോകുന്നത്‌. അവരെയാണ്‌ നമ്മുടെ വിമാനകമ്പനികള്‍ കൊള്ളയടിക്കുന്നത്‌.നാലുമണിക്കൂര്‍ യാത്രയുള്ള മുംബായ്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1100-1200 റിയാല്‍. നാലര മണിക്കൂര്‍ യാത്രയുള്ള കോഴിക്കോട്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1800-2600 റിയാല്‍!എന്താണിതിന്റെ ഗണിത യുക്തി? (ശരാശരി പ്രവാസിയുടെ ശമ്പളം 600-800 റിയാല്‍ മാത്രമാണ്‌.)&lt;br /&gt;&lt;br /&gt;&lt;br /&gt;ഏറ്റവും പഴയ വിമാനങ്ങളാണ്‌ ഗള്‍ഫ്‌ സെക്റ്ററില്‍ സര്‍വീസ്‌ നടത്തുന്നത്‌. യാത്രക്കാരോട്‌ യാതൊരു മാന്യതയും കാണിക്കാത്തവരാണ്‌ സ്റ്റാഫുകളില്‍ അധികവും. ഓരോ യാത്രയിലും ഞാന്‍ ഇവരുടെ പെരുമാറ്റം നിരീക്ഷിക്കാറുണ്ട്‌. ഉത്തരേന്ത്യന്‍ തൈക്കിളവിമാരണ്‌ എയര്‍ഹോസ്റ്റസുകള്‍. കുഷ്ഠം പിടിച്ചവരോടെന്നപോലാണ്‌ പലരോടും ഇവരുടെ പെരുമാറ്റം. (വര്‍ഷങ്ങളോളം കാണാതിരുന്ന സ്വന്തം നാടിനെയും ബന്ധുക്കളെയും കാണാനുള്ള ആര്‍ത്തിയില്‍ പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞ യാത്രക്കാര്‍ തനി ബസ്‌ യാത്രപോലെ വിമാനയാത്രയും കരുതിപ്പോകും.)മലയാളിയായ വിദേശകാര്യമന്ത്രിയുണ്ട്‌, പ്രവാസികാര്യമന്ത്രിയുണ്ട്‌, സര്‍ക്കാരിനെ താങ്ങാന്‍ മുഴുവന്‍ എം.പി.മാരുമുണ്ട്‌. എന്തുകാര്യം? കോരനു കഞ്ഞി കുമ്പിളില്‍ തന്നെ. മറ്റു വിദേശ എയര്‍ലൈനുകള്‍ കൂടി ഈ മേഖലയില്‍ വന്നാല്‍ മാറ്റം വന്നേക്കും.ഏതായാലും വിമാനയാത്ര ഗള്‍ഫുകാരന്റെ ആഡംബരയാത്രയാണെന്നും മറ്റുമുള്ള "ഡെസ്പറേറ്റ്‌" ചിന്തകള്‍ മറ്റുള്ളവര്‍ക്കുണ്ടാകാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.&lt;br /&gt;&lt;br /&gt;ബിജുകുമാര്‍, കണ്ണൂര്‍സൗദി അറേബ്യ.&lt;br /&gt;&lt;br /&gt;discussion topic message from &lt;a href="http://mathrubhumi.com/php/sendMessage.php?message_id=141156320729270&amp;amp;page_id=1"&gt;mathrubhumi.com&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33215982-115633723691965313?l=charchavedi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://charchavedi.blogspot.com/feeds/115633723691965313/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33215982&amp;postID=115633723691965313' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115633723691965313'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33215982/posts/default/115633723691965313'/><link rel='alternate' type='text/html' href='http://charchavedi.blogspot.com/2006/08/blog-post.html' title='പ്രവാസിയുടെ കണ്ണീര്‍.'/><author><name>ചര്‍ച്ചാവേദി</name><uri>http://www.blogger.com/profile/08156202818555030625</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry></feed>
